നഭസ്സ്

പുലരി ഉണരുന്നതേയുള്ളു ചാറിവീഴുന്ന വെളിച്ചങ്ങളേ മഴത്തുള്ളികൾ കൂട്ടി കൊണ്ടുപോവുന്നു വിജനമായ നടപ്പാത ഇടതൂർന്ന് ഉയരങ്ങളിലേക്ക് വളർന്നുപോയ പടുവൃക്ഷങ്ങൾ വരിയും നിരയുമൊക്കാതെ…മനുഷ്യരുടെ അതേ അളവിലുള്ള പുരുഷനും സ്ത്രീയും ചേർന്ന ശില്പങ്ങൾ എല്ലായിടത്തും ഭംഗിയോടെ കൊത്തിവെച്ചിരിക്കുന്നു ദൂരെകാണുന്ന കിണറു ലക്ഷ്യമാക്കിയാണ് അയാൾ നീങ്ങുന്നത് ഒടുവിൽ അയാൾ ലക്‌ഷ്യം കണ്ടു ഇത്തിരി ജലത്തിനായയാൾ കിണറിലേക്ക് നോക്കി പകുതിയിലധികം വെള്ളം നിറഞ്ഞ കിണർ അതിനകത്ത് ഭംഗിയായി സൃഷ്‌ടിച്ച പുരുഷനും സ്ത്രീയും ചേർന്ന ശില്പങ്ങൾ മുങ്ങിയും കിണറിന് മുകളിലേക്ക് പൊങ്ങിയും നൃത്തമാടുന്നു ഭയന്നു പോയ അയാൾ പിറകിലേക്ക് മലച്ചുപോയി കിളിയാരവം കേട്ട് തിരിഞ്ഞു നോക്കിയ അയാൾ കണ്ടത് ഭംഗിയായി വസ്ത്രം ധരിച്ച സൗന്ദര്യം വമിക്കുന്ന പുരുഷന്റെ മടിയിൽ കിടന്നു സല്ലപിക്കുന്ന സ്ത്രീ വിറയാർന്ന അയാൾ ആകാശത്തേക്ക് നോക്കി നഭസ്സ്……സന്യാസി ഞെട്ടിയുന്നർന്നു നിരന്തരമായ ഇരുട്ട് ദേവാലയം വിജനമായിരുന്നു ക്ഷേത്രമുപേക്ഷിച് അയാൾ ഭാണ്ടവുമെടുത്ത് യാത്ര തുടർന്നു നടത്തത്തിലും അയാളുടെ മനസ്സിൽ കാഴ്ച നിലച്ചതേയില്ല അയാൾ സഞ്ചരിക്കുകയായിരുന്നു സഞ്ചരിക്കുമ്പോഴാണ്‌ വഴികളുണ്ടവുന്നത് തെളിഞ്ഞു പോയവഴികളെല്ലാം ഉപേക്ഷിക്കേണ്ടവയാണ്‌ യാത്രകളുടെ അവസാനമാണ് നിന്റെ നിയോഗത്തിനു ശമനമുള്ളത് ഗുരുവിന്റെ വാക്കുകൾ അയാളുടെ മനസിലൂടെ ഓടിമറഞ്ഞു കൊണ്ടേയിരുന്നു അയാൾ പിറ്റേന്ന് മറ്റൊരു ദേവാലയത്തിൽ എത്തിചേർന്നു ഇടിഞ്ഞു പൊളിഞ്ഞ ചുവരുകളാൽ ആരാലോ ഉപേക്ഷിക്കപ്പെട്ട പോലെ കിളികൾ അവിടെ കൂടുകൂട്ടിയിരിക്കുന്നു അന്നയാൾ അതിന്റെ വരാന്തയിൽ തങ്ങി എപ്പോഴോ നിദ്രയിലാഴ്ന്നുപോയി അഗാധമായ ഉറക്കത്തിലാണ്ടു പോയ അയാൾ തണുത്ത എന്തോ സ്പര്ശനം മുഖത്ത് തട്ടിയാണുണരുന്നത് അതൊരു പട്ടിയായിരുന്നു നിറയെ പോലീസുകാർ നാട്ടുകാരും അതിനു ചുറ്റും നിരന്ന് അയാളെ തന്നെ തുറിച്ചു നോക്കി എന്തൊക്കെയോ പറയുന്നുണ്ട് അവര് പറയുന്നതൊന്നും അയാൾക്ക് മനസിലായില്ല കയ്യാമം വെച്ചയാളെ പോലീസുകാർ ക്ഷേത്രത്തിനകത്തെക്ക് കൊണ്ട് പോയി ചാക്ക് കൊണ്ട് മൂടി അവിടെയൊരു സ്ത്രീ ശരീരം ………തെല്ലും ഭയപ്പാടില്ലാതെ അയാൾ അവിടത്തെ പ്രതിഷ്ട കാണാനുള്ള ആഗ്രഹത്തോടെ കണ്ണുകൾ കൊണ്ട് ക്ഷേത്രം നിറയെ തിരഞ്ഞു ആ ക്ഷേത്രത്തിനു പ്രതിഷ്ഠയില്ലായിരുന്നു പൂജാരിയും……

മദാലസ രാവ്

വേശ്യയുടെ മുഖത്തു വിരിയേണ്ടത് കാമമാണ് പ്രണയമല്ല വേശ്യയുടെ ചുണ്ട് ഉണരേണ്ടത് സ്നേഹമായല്ല തേൻപുരട്ടിയ ചൂണ്ടയായാണ്‌ വാർഡിൽ മോഹത്തകിട് പോലെ അവന്റെ കൈകളിൽ പിടിച്ചിരിക്കുകയായിരുന്നവൾ ഞാൻ വന്നുകൊള്ളാം മുഷിപ്പോടെ അവൾ ഫോണിൽ പറഞ്ഞു മാസങ്ങളായി രാജുവിങ്ങനെ… എനിക്കസുഖമൊന്നുമില്ലല്ലോ എന്ന് വിളറിയ ചിരിചിരിച് കൊണ്ടവൻ കാണുമ്പൊൾ പറയും എന്തൊ വലിയ പ്രേമമായിരുന്നു അവന്റെ ചിട്ടയില്ലാത്ത ജീവിതത്തിനോടവന് അതോ എനിക്കോ അവൾഅസ്വസ്ഥതയോടെ ഓർത്തു ഹൃദയമിപ്പോൾ പൊട്ടുമോ എന്ന അവസ്ഥയിലായി ഞരമ്പുകൾ പിടയുന്ന പോലെ അവൾ മുഷിപ്പോടെ എഴുന്നേറ്റ് നടന്നു അവനോടു എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു അവന്റെ വിളറിയ ചിരികണ്ടപ്പോൾ എല്ലാം മാഞ്ഞുപോയി ഡോക്റ്ററാണ് വിളിച്ചത് സൂര്യൻ തുലഞ്ഞു പോയി സന്ധ്യകഴിഞ്ഞിരിക്കുന്നു പുളയിക്കാനെന്ന വണ്ണം തുറിച്ചു നോക്കുന്ന അനേകം കണ്ണുകൾ മിനുമിനുത്ത കൊഴുകൊഴുത്ത ത്രസിപ്പിക്കാനെന്ന വണ്ണം അത്രയ്ക്കും രസമുള്ള എന്താണ് ഞാൻ കണ്ണിൽ ഇരുട്ട് കയറുന്നപോലെ പിണഞ്ഞുകൊണ്ട് പുളയുന്ന ചൂണ്ടപോലെ എല്ലാം കടിച്ചമർത്തി അവൾ പുറത്തേക്ക് നടന്നു പാർക്കിങ്ങിൽ വിശാലമനസ്കനായ നന്മനിറഞ്ഞ യുവഡോക്റ്റർ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു മദാലസരാവിൽ കാമാതുരനായ് നിലാവ് നോക്കിനിൽക്കെ ഒരു മുരൾച്ചയോടെ കാർ ചീറിപ്പാഞ്ഞു

ജീവിതം

ഒരുമനുഷ്യൻ നീലാകാശത്തേക്ക് നോക്കിയിരിക്കുന്നു അയാൾ ആകാശത്തിലുള്ളത് മാത്രം കാണുന്നു ഒരുമനുഷ്യൻ ഭൂമിയിലേക്ക് നോക്കിയിരിക്കുന്നു അയാൾ ഭൂമിയിലുള്ളത് മാത്രം കാണുന്നു ഒരു മനുഷ്യൻ ദൈവത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു അയാൾ ദൈവത്തെ മാത്രമറിയുന്നു ഒരു മനുഷ്യൻ ഒരാളിൽ മാത്രം നോക്കിയിരിക്കുന്നു അയാളെയും അയാളറിയിക്കുന്നതും മാത്രം അയാളറിയുന്നു ഒരുമനുഷ്യൻ ഇല്ലാത്തതിനേ കുറിച്ചോർത്ത് മാത്രം ഓർത്ത് വ്യാകുലപ്പെടുന്നു അയാള് ഇല്ലായ്മകളെയുംദുഖങ്ങളെയും മാത്രമറിയുന്നു ഒരു മനുഷ്യൻ സമ്പൽ സമൃദികളെയും ഐശ്വര്യങ്ങളെയും മാത്രം ഓർത്തിരിക്കുന്നു അയാൾ സന്തോഷങ്ങളാൽ നിറഞ്ഞു മറ്റുള്ളവരുടെ ആരാധക്കും ആദരവിനും ഉടമയാവുന്നു ഞാനെന്തിന് വേണ്ടിയാണു ജീവിക്കുന്നത് അതിലേക്ക് ഞാനിറങ്ങിചെല്ലുന്നു ഞാനെന്തിനേ കുറിച്ചാണ് എല്ലായിപ്പോഴും ചിന്തിക്കുന്നത് വ്യാകുലപ്പെടുന്നത്അതെല്ലാം എന്റെ ജീവിതമായിതീരുന്നു നന്മയും സ്നേഹവും സമ്പത്തുംസുഖജീവിതവും ഐശ്വര്യങ്ങളുമാണ് എല്ലാമനുഷ്യനും വേണ്ടത് എന്നാൽ അതില്ലാത്തതിനെ കുറിച്ചോർത്ത് വ്യാകുലപ്പെടുന്നവരാണ് ഭൂരിഭാഗവും എന്നാൽ അതെനിക്ക് ലഭിക്കും എനിക്ക് നേടിയെടുക്കാൻ സാധിക്കും എന്ന് മാത്രം ദൃഢനിശ്ചയമുള്ളവർ അത് നേടിയെടുക്കുന്നു അതെനിക്കില്ലല്ലൊ എന്നോർത്ത് എന്തിനെയെങ്കിലും പഴിചാരിവ്യാകുലപ്പെടുന്നവർ എന്നെന്നും അങ്ങനെ തന്നെയായിത്തീരുന്നു ഒരോ മനുഷ്യനും തികച്ചും ദൈവതുല്യമായ പ്രഭാവമാണ് അവൻതന്നെ സൃഷ്ടിക്കുന്നതാണ് അവന്റെ ലോകം അവൻതന്നെ എഴുതിച്ചേർക്കുന്നതാണ് അവന്റെ ജീവിതവും അവൻ ആഗ്രഹിക്കുന്നതിനെ മാത്രമാണ് അവൻ ആകർഷിക്കുന്നത് അവൻ അത്‌ മാത്രമാണ് നേടിയെടുക്കുന്നതും മനുഷ്യൻ ദുഃഖപൂർണമായ ദാരിദ്ര്യത്തിന്റെ കോട്ടയിൽ ജനിച്ചാലും സമ്പത്സമൃദ്ദിയുടെ ഐശ്വര്യങ്ങളുടെ പൂന്തോട്ടത്തിൽ ജനിച്ചാലും അവരുടെ ആഗ്രഹങ്ങളും ദൃഢനിശ്ചങ്ങളുമാണ് അവരെ അവരാക്കി തീർക്കുന്നത്അവർ സ്വയം അവരുടെ ജീവിത രേഖകൾ വരച് ചേർത്ത് ചരിത്രങ്ങൾ സൃഷ്ടിക്കുന്നു ഏതവസ്ഥയിലാണെങ്കിലും സന്തോഷമാഗ്രഹിച് സഞ്ചരിക്കുന്നവർക്ക് ഭൂമിയും് സ്വർഗമായിത്തീരുന്നു…

പ്രേമ ലേഖനം

എന്റെ പ്രിയപ്പെട്ടവളേ തേനൂറും സ്വർണ വർണങ്ങൾ നീന്തിത്തുടിക്കും ദള തരളിതമായ ആരാമത്തിൽ അനന്തമായ പനിനീർപുഷ്പങ്ങൾക്കിടയിൽ അനാഘ്രമായവളേ…രമങ്ങളൊടുങ്ങാത്ത മധുര ലഹരികളിൽ നാളുകൾ നിമിഷങ്ങളായടർന്നു വീഴുമ്പോൾ… ചന്ദ്രികപോൽ നിനവുകൾ പൂക്കും ഈ മദാലസഭൂമിയിൽ …ചമത്കാര ദീപങ്ങളിൽ വശ്യമാധുര്യങ്ങളുടെ കൊട്ടാരങ്ങൾ പണിതുയർത്തുന്ന നിന്റെ സ്വർഗീയ ഹൃദുരാജ്യത്തിൻ പൊൻവെയിൽചാരാൻ എന്റെ മോഹങ്ങൾ മതി വരാത്ത ലഹരികളായ് പ്രേമമുനമ്പിൽ ഉത്തംഗതയാർന്ന സങ്കീർത്തനങ്ങൾ പോൽ സുരഭിലമായ ഋതു മതിയായ് നിനക്ക് ചുറ്റും ചിറകുകളടിച്ചു പറന്നു നടക്കുന്നു ………എന്റെ ഹൃദയമിടിപ്പുകൾ നിന്റെ നിമിഷങ്ങളുടെ ഓരോ മുനമ്പിലും പെറ്റുപെരുകുന്നു … നിനക്ക് തൊട്ട് നോക്കാൻ ഒരിക്കലും തീരാത്ത സ്വപ്ന രാജ്യം ;മഴവില്ലായ് വിരിയും തേൻ വല്ലികൾ…… ഞാൻ ജ്വലിക്കുകയാണ് തിളക്കമാർന്നു തിളക്കമാർന്ന് ഒരിക്കലുമാറാത്ത ചിത്രചിറകുകളണിഞ്ഞ പൂമ്പാറ്റയേ പോലെ… അസുലഭമായ ആനന്ദത്തിൻ പൊൻ രശ്മികളായ് മൃദുല സല്ലാപമായ് ഇനിയും നീ തഴുകാതിരുന്നാൽ ദഹിച്ചുപോവും അനുരാഗം വിരിയും ഇലകളും പൂവുകളും സുരഭിലമായ വൃക്ഷം പോലെ …എൻ ഹൃദയം പൊതിഞ ഇളം കാറ്റും വെമ്പലോടുങ്ങാത്ത പ്രണയ പ്രസരണങ്ങളും ഹൃദയമിടിപ്പുകളായ് നൈർഘ്യനിമിഷങ്ങളിൽ നിനക്കായ് കാതോർക്കുന്നു…എത്ര മൃദുലആർഭാടമാണെന്റെ സ്‌നേഹം നിനക്കതിനെ തഴുകാൻ തോന്നുന്നില്ലേ…

ഇളം തെന്നലിൽ സ്നേഹമുണരുമ്പോൾ…

കൈപ്പിന്റെയും മധുരത്തിന്റെയും കാഠിന്യത്തിന്റെയും ഗന്ധം അവളിൽ നിന്ന് ഞാനറിഞ്ഞു നിറയെ സന്ദര്ശകരുള്ള ഹൃദയമാണ് തിരിച്ചറിയാൻ ഭംഗിപ്പെടുത്തി കൂടിച്ചേരാൻ വിരുന്നൊരുക്കി നിഴലുകൾ എല്ലായിടത്തും പതുങ്ങിയിരിക്കുന്നു …ചിലത് വഴിയിൽ മാഞ്ഞു പോവും ചിലതു നിലയ്ക്കാതെ പിന്തുടരും അങ്ങനെ ഞാനവളുടെ സന്ദർശകനായി ദുഃഖങ്ങൾ കണ്ടു വേദനകൾ കണ്ടു… മറഞ്ഞു കിടക്കുന്ന സന്തോഷങ്ങൾ കണ്ടു …ആഹ്ലാദത്തിന്റെ തിളക്കങ്ങൾ ശക്തിയുള്ള നിഴൽ വെളിച്ചമാക്കിഅതിൽലയിച്ചുചേർന്ന്മിച്ചമനുഭവിക്കാൻ എപ്പോഴോ ഞാനവളെ എന്റെ പനിനീർ തോട്ടമാക്കി ഹൃദയമിടിപ് തീർത്ത് കാവലായി ചുറ്റുമതിൽ പോലെ…

മനോഹരമായി ആത്മാവിനെ ഉണർത്തി മിഴികൾ തറപ്പിച് വെളിപ്പെടും വീണ്ടെടുക്കാൻ കഴിയാത്ത ചില്ലകളിലൂടെ വസന്തങ്ങളെ തൊട്ടുരുമ്മി പൊരുളുകളിൽ ചുണ്ടുകൾ ചേർത്ത് മധുരമായ് അനുരാഗ നിശബ്ദതരവേളകൾ…ഉണർവുകളായ് നിമിഷങ്ങളിൽ ഭ്രാന്താത്ഭുതസ്വർഗമായ് പറ്റിച്ചേരും അനുഭൂതലഹരികൾ…ആഗ്രഹങ്ങളാൽ ഭയപ്പെടുത്തും സ്വപ്‌നങ്ങൾ …എനിക്ക് ചുറ്റും അതല്ലാതൊന്നും അവശേഷിക്കാത്ത നിമിഷങ്ങൾ…ശരീരം വേരുകളാൽ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ് നിഴലായ് നിത്യ വിരുന്നാവാനാഹൃദയത്തിലൂടെ …

പ്രതീക്ഷകൾ നിശബ്ദമാവുന്ന വിസ്‌മൃതികൾ രഹസ്യമാണ് യൗവ്വന ഹൃദയം സ്വീകരിച്ച കന്യകയും…നിയന്ത്രണമില്ലാത്ത ബുദ്ദിയിൽ എല്ലാം സാക്ഷ്യംവഹിക്കുന്നു …

കാതുകൾ കൂർപ്പിച്ചു മരം പോലെ വളരുന്ന നിഷ്കളങ്കമായ മായാജാലമായ് സൗന്ദര്യം പിടിച്ചുയർത്തിയ മേഘക്കൂട്ടിൽ ചിന്താരഹിതനാണ് ഞാൻ …

ശാന്ത കോശം

ശാന്തിയിൽ കുടികൊള്ളുമ്പോൾ അഹം മൗനമുള്ളവരാക്കി തീർക്കും പരമാത്മാവിൽ നിന്നും ദൂരം സിദ്ദിക്കാൻ അതിഷ്ടപ്പെടുന്നില്ല കരുണയാണ് വിവേകം അത്അറിവിനെ കുറിച് ബോധവാന്മാരാക്കി തീർക്കുന്നു ഇല്ലായ്മയെ കുറിച്ച് മനസിലാക്കിത്തരാൻ അഹം കൂടിച്ചേരാൻ ആഗ്രഹിച്ചതെല്ലാം സമ്പൂര്ണമായത് മാത്രമെന്ന്  അവരെ തോന്നിപ്പിക്കുന്നു പിന്നീട് അതങ്ങനെ അല്ലെന്നു അറിയിക്കുന്നു അവരെ വിട്ടു വീഴ്ചക്ക് തയ്യാറാവാൻ പ്രേരിപ്പിക്കുന്നു അതിനും മുമ്പേ അത് അവരെ ആശകളിട്ടു കൊടുത്ത് അടിമകളാക്കുന്നു ആദ്യമേ അവർ ചിന്തിക്കുന്നില്ല ചിന്തകൾ അവർക്കൊരു സമ്പ്രദായം മാത്രമാണ് ബോധം മാത്രമാണ് നിലനിൽക്കുവാൻ ആദ്യമേ ഉള്ള ഏകആശ്രയം  നിയന്ത്രണമില്ലെങ്കിൽ കപടമാർഗങ്ങളിലൂടെ സഞ്ചരിക്കുന്ന കുതിരയാണത് ധ്യാനമാണതിന്റെ ഊർജ്ജസ്രോതസ്സ് നിറഞ്ഞ ശൂന്യതയിൽ ഒരു ചെറുതിരിയായ് ഉണർന്നിരിക്കുന്ന മൂല്യബിന്ദുവാണത്പൂർണ്ണശാന്തിയിൽ തികഞ്ഞ ധ്യാനത്തിൽ അതാളികത്തുന്നു പിന്നീടത് ചലനങ്ങൾ സൃഷ്ടിക്കുന്നു അപ്പോൾ അവർ അഹത്തെ കടിഞ്ഞാണിട്ട് വരുതിയിലാക്കി നിയന്ത്രിക്കാൻ പഠിചവരല്ലെങ്കിൽ ചിന്തിക്കപ്പെടേണ്ടതുണ്ട് അഹമെന്നാൽ ഞാൻ എന്ന ബോധമാണ് ഉപബോധവും ആത്മാവും അഹവും ചേർന്ന ചുരുങ്ങിയ നിമിഷങ്ങളിൽ ലയിച്ചും വേർപെട്ടു കൊണ്ടിരിക്കുന്ന ശൂന്യതയിലെ പ്രക്രിയയിലാണ് ദേഹത്തിന്റെ ജീവയാത്ര …അദൃശ്യതയിലും പ്രബുദ്ധമായ വെളിച്ചം ശൂന്യതയിൽ മുളച്ച തിരിയാണത് ഊർജ്ജത്തിന്റെ ഉത്ഭവം… അടുക്കും തോറും വിവേകം സൃഷ്ടിക്കുന്ന ജ്ഞാനമാണത് ശ്രദ്ധകൾ കേന്ദ്രീകരിച് കൂർമ്മതയോടെ അതിൽ ലയിച് അധീനമായ വീക്ഷണമാവേണ്ടതാണോരോ ജന്മവും ജന്മം ധ്യാനമാണ് കർമ്മം നിയോഗവും ശാന്തത ശോഭയുള്ളതാവേണ്ട വീക്ഷണമാണ് ജീവിതം…

oഊഊഊഊഊ_

ഇന്നലെയും കണ്ടിരുന്നു നിന്നെ ആ മരണത്തണലിൽ ഓർമ്മകൾ മരിച്ച പഞ്ച ആരണ്യത്തിൽ ഗ്രീഷ്മ സുപീതകിരീടമണിഞ്ഞ കങ്കൽ ഭാരം പേറി നെഞ്ചു കരിഞ് നിർവികാരനായൊരു മനുഷ്യപുത്രൻ…

അവന്റെ ഹൃദയം താരകങ്ങൾ മോഹിക്കും ജലാശയങ്ങളുടെ തിളനീർ ഉടുപ്പാണ് ഋതുക്കളോടവൻ പഴി പറയുന്നു കനൽ കാറ്റുകളെ അവൻ കൊഞ്ചിക്കുന്നു ഒടുവിൽ ശൂന്യതയിലേക്കവൻ കരിഞ്ഞു വീഴുന്നു സുപ്തമാണവന്റെ മേനി…

ഉറഞ്ഞു കൂടുമ്പോൾ ദാഹമകറ്റാൻ കന്നി മണ്ണും തേടി തിരകളെന്ന് അഴികളെന്നു അഴിയാ ആലകളെന്നു ആളി പടരുമ്പോൾ വെട്ടിപൊളിക്കാൻ മനസിന് നേരെ ഒരു കത്തിമുന തേടി ക്ഷീണിച്ചവശനായി കുഴഞ്ഞു വീണവൻ

അടഞ്ഞകണ്ണുകളിൽ നൊമ്പരങ്ങൾ ഇറുക്കുമ്പോൾ നിന്റെ പൂപ്പാത്രം രമണികളും വസന്തങ്ങളും നിറഞ്ഞ തേനരുവികളാവുന്നു പുതക്കാൻ ഒരിറ്റു ദാഹജലം…ശ്വസിക്കാനെങ്കിലും ഒരു പനിനീർ വസന്തം

അസ്തമിച്ച വായുവിൽ ഒരു പൂപ്പൽ പോലെ പടർന്നു കയറുമ്പോൾ രക്തക്കുഴലുകളിൽ ചീറിപാഞ്ഞു അലറിവിളിക്കുന്ന നിന്റെ ഒച്ച …അവനുരുകുന്ന ഗഹ്വരമാണ് ആത്മാവെന്നേ നിന്നിൽ അലിഞ്ഞു പോയിരിക്കുന്നു…

ഭോഗ മംഗളം

രാഗംതന്തു ശ്രുതി തസ്യാമാനവം താളം ആനന്ദഭൈരവം …ശിവം…

ഭക്ത ഭാക്തം ഞാൻ എന്നാദി ഭക്തം മനു ഭാര ശക്തം ഭരിതരംഗമോചിതൻ ഉലകിൽ ഭരിതൻ ഭരിതാംഗിതൻ ബ്രഹ്മ…ന ചേതി ന ഹൂതി ശാവകൂരരം ജീവകൂരരം മൈഥുന ഭ്രാന്തൻ…

ഇര തരിയായ് പതുങ്ങും കതിരംഗ തളം  …വേഗമായ് ഞാൻ കാലപുത്രമേ… നിന്നാശയിൽ പ്രണയമായ് മലകളും കുന്നുകളും പച്ചപ്പുവിരിച്ച മദാലസ ലോകങ്ങളും സമുദ്രങ്ങളും കായലുകളും താമരകൾ വിരിഞ്ഞ മാദക ചോലകളും മധു നിറഞ്കുതിരും കാറ്റായ് ഞാൻ പറന്നലയുന്നു നിന്നാശയിൽ തീരാതെ പിന്നെയും പിന്നെയും മുത്തി മണക്കും തുടിക്കുന്ന ആമ്പലുകൾ എനിക്ക് ചിറക് തരുന്നു …ചിറകുകൾ കൊണ്ട് ഞാൻ ഉണർജന്മമണിയുന്നു ആകാശം നിറയുമ്പോൾ ഉരുകിയൊലിക്കുന്ന സ്നേഹത്തിന്റെ നിറവ് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച് എന്നെ അന്ധനാക്കിയിരിക്കുന്നു …തൊട്ടറിയുമ്പോൾ ഞാൻ പ്രാണയമാണ്‌…തിരിച്ചറിയുമ്പോൾ ഞാൻ നിന്നിലാണ് അടർത്തി മാറ്റവാനാവാത്ത ചേലകൊണ്ട് നമ്മളെ വരിഞ്ഞു കെട്ടിയിരിക്കുന്നു…ശ്വസിക്കാനൊരു കട്ടപിടിച്ച ഇരുട്ടിനെസമ്മാനമായ് തന്ന് ആളിപടരാൻ കൊതിക്കുന്ന ദിശകൾ മറിയുമ്പോൾ…പ്രണയമേ …ഞാനറിയുന്നു കന്നിപൂത്ത നിൻ വസന്തത്തിൽ ഈറൻ പുതച്ചു പറന്ന ഞാനെന്ന പ്രണയ നിദ്രയെ നിന്നിൽഎനിക്കായ് വിരിഞ്ഞ പ്രണയ ഉപഹാരങ്ങളെ…

ഹൃദയം ഈറനണിയുമ്പോൾ സിരകൾ അലിഞ്ഞു തീരുമ്പോൾ സ്വസ്ഥതകൾ ആർത്തലച്ചു പൊതിയുമ്പോൾ നി അറിയണം ഞാൻ നിനക്കായ് ഇനിയുംമാറ്റി വെച്ചത് എന്റെ സ്നേഹം മാത്രമായിരുന്നെന്ന്…നി നുകർന്നത് പ്രണയം മാത്രമായിരുന്നെന്നു പാതിയടഞ്ഞ നിന്റെ ഭാവങ്ങൾക്ക് തണുത്തുറഞ്ഞാലും കൂസാത്ത ജീവുള്ള നിന്റെ കവിൾ തടങ്ങൾക്ക്നിനക്കായ് യാതൊന്നും ശേഷിക്കുന്നില്ലേന്നിലിനിയുമെന്ന്  നിറ കവിയും  പ്രണയമല്ലാതെ…

അംഗന

അവളെന്നും  ഒരുഅടച്ചിട്ട മുറിയിൽ  ഏകയായിരുന്നു നാല് ചുവരുകൾക്കുള്ളിൽ ലോകം മുഴുവനും പുസ്തകതാളുകളിൽ നിരത്തി വെച് തണുതുറഞ്ഞ അസ്ഥികളിൽ വരണ്ട മാംസത്തിന്റെ കുപ്പായവുമണിഞ് ചങ്ങലപ്പാടില്ലാതെ ബന്ദിയാക്കപെട്ട് ഏകാകിനിയായൊരു ഭൂലോകത്ത് …ഇരുട്ടറിയാതെ ചിരിക്കാൻ അവളുടെ വേഗമെന്നാണവളെ പഠിപിച്ചത് സ്വപ്‌നങ്ങൾ പെയ്തുറഞ്ഞഅസ്ഥികൾ പെറുക്കിയെടുത്ത് മോഹങ്ങൾ നുണയാൻ അനുവദിക്കാത്തവരുടെ അടിമയാക്കിയ ലോകമെന്നാണവളെ ചിരിപ്പിച്ചത്… വിധ്വെഷം നിറഞ്ഞ കണ്ണുകൾ അവളോട് ചോര പുരണ്ട കൈത്തലങ്ങൾ പേറി പേറ്റ് നോവിന്റെ കദനങ്ങൾ ചീന്തിയെറിയുമ്പോഴും  ബലിഷ്ഠമായി  ചിറകടിച്ചമർത്തുമ്പോഴുംപ്രളയം പോലെ കിനാവുകളിൽ മുങ്ങി താഴ്‌ന്നവളുടെ കണ്ണുകൾ നനഞ്ഞിരിക്കാം ചുവന്ന പാദങ്ങളുടെ രക്തമയം ജീവനിൽ കുതിക്കാൻ മണൽ തരികളുടെ കൊടുങ്കാറ്റ് പോൽ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവനായവൾ പിന്നെയും ചീന്തുന്നു തളരാനിനിയുംവേനലുകളുണരുമെന്ന നിർവികാരതയിൽ…

രാഗസ്യ

അറുത്തു മാറ്റി നിൻ മിഴി ചുണ്ടെന്നിൽ തിമിർത്ത് പെയ്ത എന്നിൻ ആത്മ രാഗം പ്രിയ ശോകം കിനാവെ എൻ ലാസ്യ ധാര…ശീത ദാസ്യം കൊതിക്കുന്നുവെൻ ഹൃദയ ധാര…

ഉരയുന്നു നിത്യവും ഗിരി നാദ ശപഥം പെയ്തണക്കുന്നുവെന്നിൽ ചിരി ജ്വാല പോലെ ഭ്രാന്തിലായലയുന്നു രാഗവും താളവും മാത്ര മാത്ര മെന്നിൽ ഒളിചുണ്ടൊരു ജീവൻ…ശിശിരവും പെയ്തുഗ്രീഷ്മവും കരിച്ചു അൽപ മാത്ര മായ് എൻ പ്രാണനും ജ്വലിച്ചു നിത്യവും നീ തീർത്ത ശോഭയിൽ ഉരുകുന്ന കാലമായ് ഞാനൊരു കാനനം കനിയെ…

ഋതു പത്രമായ് വിരിയുന്നു ഉത്തംഗനാദം തീ രാത്രമായേരിയുന്നുവെൻ പ്രാണ നാദം അറിയാതെ മോഹിച്ച എൻ ഗാത്ര ലോകം കനലായി എരിയുന്നു സൂര്യനോളം നിൻ ചിരി മാത്രമിനിയുമൊരു പൊറ്റ … നിയെൻ അന്തര താളമിൽ നീറുന്ന നിറമായി അഴിയാത്തമാണിക്യ മലകളോളം…